Monday, September 12, 2011

അഞ്ചാമത്തെ കുട്ടി ഒരു ശാപമോ?!

"തന്റെയും തന്റെ ജീവന്റെയും സമൂഹത്തിന്റെയും സൃഷ്ട്ടികര്‍ത്താവ് താന്‍ തന്നെയാണെന്ന് ആധുനിക മനുഷ്യന്‍ ചിലപ്പോള്‍ തെറ്റായി ധരിച്ചു പോകാറുണ്ട് .സ്വാര്‍ത്ഥതയോടെ മനുഷ്യന്‍ തന്നില്‍ത്തന്നെ അടയ്ക്കപ്പെട്ടു കഴിയുന്നതില്‍ നിന്നുണ്ടാകുന്ന അഹന്ത നിറഞ്ഞ തോന്നലാണിത്"(ബനഡിക്റ്റ്‌ XVI, സത്യത്തില്‍ സ്നേഹം, നമ്പര്‍ 34)

വേണ്ടേ, കൊച്ചുങ്ങളഞ്ചെണ്ണം? എന്ന പോസ്റ്റ്‌ വായിച്ചപ്പോള്‍ തോന്നിയ ചിന്തകളാണ് ഇവിടെ കുറിക്കുന്നത്


ദമ്പതികള്‍ സന്താനോല്പാദനതിനും സന്താനങ്ങളുടെ വളര്‍ത്തലിലും വിദ്യാഭ്യാസത്തിലും പ്രദര്‍ശിപ്പികേണ്ട കടമകളെ സൂചിപ്പിക്കുന്നതാണ് ഉത്തരവാദിത്വപൂര്‍ണമായ മാതൃപിതൃത്വം എന്ന പ്രയോഗം എന്ന് മുന്‍പൊരു പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു .കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ചെറിയ ആനുകൂല്യങ്ങള്‍ നല്‍കുന്നത്
മൂന്നു കാര്‍ വാങ്ങുമ്പോള്‍ ഒരു ടയര്‍ ഫ്രീ എന്നു പറയുന്ന തരത്തിലുള്ള ഒരു തട്ടിപ്പാണ് കരുതുന്നവര്‍ക് ഈ പറയുന്ന കാര്യങ്ങള്‍ എത്രമാത്രം ഉള്‍ക്കൊള്ളാന്‍ കഴിയും എന്നെനിക്കറിയില്ല.എങ്കിലും മനുഷ്യരുടെ വിവരമില്ലായ്മയുടെയും കാപട്യത്തിന്റെയും വിശ്വരൂപം മനസ്സിലാക്കാന്‍ ഇത്തരം ബ്ലോഗര്‍മാര്‍ സഹായിക്കും എന്നതില്‍ സംശയമില്ല .വെറുതെ ആയുധമെടുകത്ത് നടത്തുന്ന ഒരു കലാപരിപാടിയല്ല ഉത്തരവാദിത്വപൂര്‍ണമായ മാതൃപിതൃത്വം . കയ്യടിക്കും പ്രശസ്തിക്കും വേണ്ടി എന്തും എഴുതിക്കൂട്ടുന്ന ഇക്കാലത്ത് ഉത്തരവാദിത്വപൂര്‍ണമായ മാതൃപിതൃത്വത്തെക്കുറിച്ച് വീണ്ടും ചില ഓര്‍മ്മപ്പെടുത്തലുകള്‍ വേണ്ടി വന്നതുകൊണ്ട് ഒന്ന് രണ്ടു വാക്കുകള്‍ കുറിക്കുന്നു .

വിവാഹാജീവിതത്തില്‍ നിന്ന് ആവിര്‍ഭവിക്കുന്ന ധാര്‍മികകടമകള്‍ ഇവയാണ് .

(1)ദാബത്യസ്നേഹത്തില്‍ വളരുക
(2)ഉത്തവാദിത്വത്തോടെയുള്ള സന്താനോല്പാദനം
(3)കുട്ടികളുടെ ശരിയായ വളര്‍ത്തല്‍ .

വിവിധ മൂല്യങ്ങളും കടമകളും സംരക്ഷിക്കപെടെണ്ട സാഹചര്യത്തില്‍ അവ തമ്മില്‍ സംഘട്ടനങ്ങളുണ്ടാകുക സ്വാഭാവികമാന്. അങ്ങനെ വരുമ്പോള്‍ ഏറ്റവും ഉയര്‍ന്ന മൂല്യത്തിന് അല്ലെങ്കില്‍ ഏറ്റവും വലിയ കടമെയ്‌ക്ക്‌ മുന്‍ഗണന നല്‍കണം . വിവാഹത്തില്‍ ഒരേസമയം ദാബത്യസ്നേഹമെന്ന ലകഷ്യവും സന്താനോല്പാദനലകഷ്യവും തമ്മില്‍ പൊരുത്തപ്പെടാന്‍ കഴിയാത്ത അവസരങ്ങള്‍ ദബദികള്‍ക്ക് ഉണ്ടാകാം.അങ്ങനെയുള്ള സാഹചര്യത്തില്‍ ദാബത്യസ്നേഹം നിലനിര്‍ത്തേണ്ട ആവശ്യംകൊണ്ടോ സന്താനങ്ങനങ്ങളെ വളര്ത്തുന്നതിലുള്ള ബുദ്ധിമുട്ടുകല്കൊണ്ടോ സന്താനോല്പാദനമെന്ന ലകഷ്യത്തിനു പരിധി നിര്‍ണയിക്കേണ്ടിവരും .കുടുംബങ്ങളുടെ അസൂത്രണത്തില്‍ ദമ്പതികള്‍ തങ്ങളുടെയും തങ്ങളുടെ ജനിച്ചതും ജനിക്കാത്തതുമായ കുട്ടികളുടെയും ക്ഷേമം ബോധപൂര്‍വ്വം കണക്കിലെടുക്കണമെന്നു രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ നിര്‍ദ്ധേശിക്കുന്നു (GS 50).തങ്ങളുടെ കുടുംബത്തിന്റെ വലിപ്പം എന്തായിരിക്കണമെന്ന് തീരുമാനിക്കാന്‍ ദബതികള്‍ക്ക് അവകാശവും കടമയുമുണ്ട്.തങ്ങളുടെ ആരോഗ്യസ്ഥിതി ,സാബത്തികശേഷി മുതലായ ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ട് ദൈവതിരുമുബാകെ വിവേകപൂര്‍വ്വം ദാബതികള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം .വിവാഹത്തിന്റെ മുഖ്യലക്ഷൃങ്ങളായ ദബതികളുടെ പരസ്പരപ്രേമാനുഭവം ,സന്തനോല്പാദനം (Unitive and Procreative ends) എന്നീ ലകഷ്യങ്ങളുടെ വെളിച്ചത്തില്‍ വേണം ഈ തീരുമാനമെടുക്കല്‍.


പോല്‍ ആറാമന്‍ മാര്‍പാപ്പയുടെ 'മനുഷ്യജീവന്‍ '(Humanae Vitae) എന്നാ ചാക്രികലേഖനം (1968)ഉത്തവാദിത്വമുള്ള മാതൃപിതൃത്വത്തെപ്പറ്റിയുള്ള സഭാപഠനം ഉള്‍ക്കൊള്ളുന്നു .ദബദികള്‍ ഒൌവദാര്യതോടും വിവേകത്തോടും കൂടി തങ്ങളുടെ കുടുംബത്തിന്റെ വലിപ്പം തീരുമാനിക്കണം .ഈ തീരുമാനമെടുക്കുമ്പോള്‍ അവര്‍ തങ്ങളുടെ ശാരീരികവും മാനസികവും സാമൂഹ്യവുമായ അവസ്ഥകളെല്ലാം കണക്കിലെടുക്കണമെന്നും ചാക്രികലേഖനം ഓര്‍മിപ്പിക്കുന്നു (HV 10). ഈ വീക്ഷണമനുസരിച്ച് ചിലര്‍ക്കു കൂടുതല്‍ കുട്ടികലുണ്ടായിരിക്കുന്നത് ശരിയായ തീരുമാനമായിരിക്കും .എന്നാല്‍ മറ്റു ചിലരെ സംബന്ധിച്ചിടത്തോളം തല്ക്കാലത്തേയ്ക്കോ ,ശ്വാശ്വതമായോ വീണ്ടുമൊരു കുട്ടിയുണ്ടാകേണ്ടതില്ല എന്നു തീരുമാനിക്കാനും അവകാശമുണ്ട് (HV 10). എന്നാല്‍ സന്താനോല്പാദനം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഗര്ഭധാരണവും കുട്ടികളുടെ ജനനവും മാത്രമല്ലെന്ന് സഭക്കും പൂര്‍ണ്ണ ബോധ്യമുണ്ട് . അവരുടെ വിദ്യാഭ്യാസവും ശരിയായ വളര്‍ത്തലും തുല്യ പ്രാധാന്യമുള്ളതാണ് .തുടര്‍ന്നുള്ള സന്താനോല്പാദനത്തെ നിയന്ത്രിക്കാതെ ഇപ്പോഴുള്ള കുട്ടികള്‍ക്കുവേണ്ട വിദ്യാഭ്യാസം നല്‍കാനും അവരെ വേണ്ടപോലെ വളര്‍ത്താനും കഴിയാത്ത മാതാപിതാക്കലുണ്ട് .അവര്‍ സന്താനനിയന്ത്രണത്തിനുള്ള തീരുമാനം - താല്കാലികമോ ശ്വാശ്വതമോ ആകാം - എടുക്കുന്നെങ്കില്‍ അത് ധാര്‍മികമായി തെറ്റല്ല .ഉത്തരവാദിത്വമുള്ള മാതൃപിതൃത്വമെന്ന ആശയത്തിന്റെ വെളിച്ചത്തില്‍ അത് അവരുടെ കടമയുമാണ് .

ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തിന്റെ പ്രാഥമികാവശ്യം ,ദൈവത്തിന്റെയും മനുഷ്യരുടെയും മുന്‍പാകെ ,സ്വന്തം ജീവിത സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ തങ്ങള്‍ക്കു എത്ര കുട്ടികള്‍ വേണമെന്ന് മനസാക്ഷിപ്രകാരം ദമ്പദികള്‍ പരസ്പരം ആലോചിച്ചു തീരുമാനമെടുക്കുകയാണ് .

കൂടുതല്‍ കുട്ടികള്‍...

ഉത്തരവാദിത്വപൂര്‍ണമായ മാതൃപിതൃത്വം എന്നാ ആശയത്തില്‍ നിന്നുകൊണ്ടാണ് സഭ കൂടുതല്‍ കുട്ടികള്‍ക്കുവേണ്ടി ആഹ്വാനം ചെയ്യുന്നത് .അതിന്റെ ഒരു കാരണം കൂടുതല്‍ ദൈവവിളികള്‍ സഭ അതുവഴി ആഗ്രഹിക്കുന്നു .കാരണം ഇന്ന്‌ സന്യാസ ദൈവവിളികളിലേക്ക്‌ കടന്നുവരാന്‍ കുട്ടികള്‍ക്ക്‌ ആഗ്രഹിക്കുന്നുണ്ടെങ്കില്‍പ്പോലും മാതാപിതാക്കള്‍ അവരെ അതിന്‌ അനുവദിക്കുന്നില്ലെന്നുള്ളതാണ്‌ സത്യം. മക്കളെ സന്യാസ ദൈവവിളിയിലേക്ക്‌ അയച്ചാല്‍ അവരുടെ പിന്‍തലമുറ ഇല്ലാതെവരുമെന്ന്‌ ചിലര്‍ ഭയപ്പെടുന്നു. അതുകൊണ്ട്‌ പൊട്ടും പൊടിയും പോലെ ഒന്നോ രണ്ടോ മാത്രം കുഞ്ഞുങ്ങള്‍ ഉള്ളവര്‍ മക്കളുടെ ഉയര്‍ന്ന പഠനം, ഭാവി സുരക്ഷ ഇതൊക്കെ മാത്രം നോക്കുന്നു. അവരെ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ഒരു ജോലിയില്‍ പ്രവേശിപ്പിച്ചാല്‍ ജീവിതം രക്ഷപെട്ടു എന്ന്‌ അവര്‍ കരുതുന്നു. അതിനാല്‍ കൂടുതല്‍ സൗകര്യമുള്ളവര്‍ ഒന്നോ രണ്ടോ കുട്ടികള്‍ക്കുകൂടി ജന്മം നല്‍കിയാല്‍ അത്‌ സഭയ്‌ക്കും സമൂഹത്തിനും അനുഗ്രഹമായിരിക്കും.

വോട്ടു രാഷ്ട്രീയം കണ്ടാണ് എന്ന് അഭിപ്രായപ്പെട്ടവര്പോലും അവരുടെ അഭിപ്രായം വിശ്വസിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല . ജനപ്പെരുപ്പത്തെക്കുറിച്ചു ആകുലപ്പെടെണ്ടത് ഇക്കാലത്ത് പുരോഗമനത്തിന്റെ ഒരു ലക്ഷണമായി പലരും വരച്ചുകാട്ടുന്നുണ്ട് .അതില്‍ ഒരു പരിധിവരെ സത്യമുണ്ട് താനും .എങ്കിലും ജനസാന്ദ്രത ഏറെയില്ലാത്ത ഒരു മത സമൂഹത്തില്‍ നന്മ മാത്രം ലക്ഷ്യമാക്കി കൂടുതല്‍ കുട്ടികള്‍ക്കുവേണ്ടി ആഹ്വാനം ചെയ്യുന്നത് എങ്ങനെയാണ് തെറ്റകുന്നതെന്ന് മനസ്സിലാകുന്നില്ല.എയിഡ്സ്/കുഷ്ഠ രോഗികള്‍ /കുറ്റവാളികള്‍/തടവറകലില്‍ കിടക്കുന്നവര്‍ / അനാഥര്‍ / വൃദ്ദര്‍/ യാചകര്‍ / മദ്യം/മയക്കുമരുന്ന് അടിമകളായവര്‍/അമ്മമാര്‍ക്ക് വേണ്ടാത്ത ഗര്‍ഭസ്ഥ ശിശുക്കള്‍/ ദരിദ്രര്‍/ ദളിതര്‍/ആദിവാസികള്‍/ പീഡിപ്പിക്കപെടുന്ന സ്ത്രീകള്‍/കുട്ടികള്‍, മനോരോഗികള്‍/ തുടങ്ങി ആര്‍ക്കും വേണ്ടാത്തവര്‍ക്ക് വേണ്ടി ചികില്‍സ/പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ , വിദ്യാഭ്യാസ്സം , ആതുര സേവനം കൌസിലിംഗ്, തുടങ്ങിയ സേവനങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ കത്തോലിക്കര്‍/സമര്‍പ്പിതര്‍ ഇന്ത്യയില്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട് .കാരണം ഈ മേഖലകളില്‍ മുഖ്യമായും പ്രവര്‍ത്തിക്കുന്നത് കത്തോലിക്കാ സഭയാണ്. ജനപ്പെരുപ്പത്തെക്കുറിച്ചു ആകുലപ്പെടുന്നവര്‍ സഭയെ മാത്രം തിരഞ്ഞുപിടിച്ച് വിമര്‍ശിക്കുന്നതില്‍ സന്തോഷം കണ്ടെത്താതെ പൊതുവായി ആ വിഷയത്തെ കാണണമെന്നാണ് എനിക്കു പറയാനുള്ളത്. ക്രൈസ്തവ സമൂഹം ആദ്യം ജനസംഖ്യയെ പേടിച്ചു. അമിത പേടി ഇന്നൊരു തിരിച്ചറിവിന്റെ വക്കിലെത്തിയിരിക്കുകയാണ് .അത് നികത്താനുള്ള ശ്രമങ്ങള്‍ നടക്കുബോള്‍ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് പൊതു സമൂഹത്തില്‍ നിന്നും ഉണ്ടാകേണ്ടത് . പിള്ളേരെ ഉണ്ടാക്കുന്നതിലല്ല, അവരെ സമൂഹത്തിനു പ്രയോജനമുള്ളവരായി വളര്‍ത്തുമ്പോഴാണ് ഒരുത്തന്‍ നല്ല ക്രിസ്‍ത്യാനിയാകുന്നത് എന്ന പൂര്‍ന്ന ബോധ്യത്തില്‍ നിന്നുകൊണ്ട് തന്നെയാണ് കൂടുതല്‍ മക്കള്‍ക്കുവേണ്ടിയുള്ള സഭയുടെ എല്ലാ ആഹ്വാനങ്ങളും എന്ന് മനസ്സിലാക്കുക .

ഒന്ന് രണ്ടു കണക്കുകള്‍


Syrian Christians may face 'Parsi syndrome': study


The study, conducted by well-known demographer K C Zachariah, suggests that the community might experience the 'Parsi syndrome' in coming decades.

The findings are contrary to the apprehensions expressed by members of the Sangh Parivar that Christians in Kerala are swelling their ranks through conversions.


Apart from Syrian Christians, the non-Syrian Christians, especially the Latin Christians, have also started showing signs of a decline in their numbers. The study found that the share of Latin Christians in the total population of the state had declined from 9.5 per cent in 1981 to 9.1 per cent in 2001.

Syrian Christians constituted 75 per cent of all Christians in the state at the beginning of the twentieth century. Their share declined steadily and reached just about 50 per cent at the turn of this century.


http://www.rediff.com/news/2002/oct/22ker.htm

District wise population growth in kerala

Malappuram 17.92%
Wayanadu 17.04%
Kasargod 12.3%
Kozhikkodu 9.87%
Palakkadu 9.86%
Trivandrum 9.78%
Eranakulam 9.09%
Thrisur 8.75%
Kollam 7.33%
Kannur 7.13%
Idukki 6.96%
Kottayam 6.76%
Alappuzha 5.21%
Pathananmthitta 3.21%

മുകളിലെ കണക്കുകളില്‍ നിന്നും എന്താണ് മന്സ്സിലാക്കണ്ടത് .?

കെ സിബിസി വക്താവിന്റെ അഭിപ്രായം

"കല്‍പറ്റ സെന്റ് വിന്‍സെന്റ് ഡി പോള്‍ ഫൊറോന പള്ളി വികാരിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ഈ പദ്ധതി കെ.സി.ബിസിയുടെ ഔദ്യോഗിക നയമല്ല. ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള ഇത്തരം പദ്ധതികള്‍ക്ക് കെ.സി.ബി.സി എതിരാണ്. മതപരമായും ഇത് ശരിയല്ല. മതവിശ്വാസത്തിന് എതിരായി ഇത്തരം ഒരു പദ്ധതി അച്ഛന്‍ നടപ്പാക്കിയത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ച് കെ.സി.ബി.സി അന്വേഷണം തുടങ്ങിയിട്ടുണ്ട്." എന്നാ രീതിയില്‍ ഒരു അഭിപ്രായം കെ.സി.ബി.സി വക്താവ് പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ പത്രം പ്രസിദ്ധപ്പെടുത്തിയിരുന്നു ..ക്രെഡിബിലിറ്റിയില്ലാത്ത ഒരു പത്രം പറഞതുകൊണ്ട് അതില്‍ എത്രമാത്രം സത്യമുണ്ട് എന്നറിയില്ല . കൂടുതല്‍ മക്കളെ പ്രോല്സാഹിപ്പിക്കുന്ന നയമാണ് കത്തോലിക്ക സഭയുടേത് ...സഭയുടെ നിലപാടുകള്‍ വെറും എണ്ണം കൂട്ടല്‍ ചടങ്ങല്ല എന്ന സത്യം നിലനില്‍ക്കെ കെ.സി.ബി.സി വക്താവ് ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞു എന്ന് കരുതാന്‍ ബുദ്ധിമുട്ടുണ്ട് .പറഞ്ഞിട്ടുണ്ടെങ്കില്‍ ലോകദൃഷ്ട്ടിയില്‍ സഭയെ ആകര്‍ഷകമാക്കാന്‍ ശ്രമിക്കരുത് എന്നാണ് കെ.സി.ബി.സി വക്താവിനോട് എനിക്ക് പറയാനുള്ളത് .

സത്യദീപത്തില്‍ ശ്രീ ജോര്‍ജ്ജ് ഫ്രാന്‍സിസ്‌ പാലാ എഴുതിയ ഒരു കത്തില്‍ നിന്നും ഏതാനും വരികള്‍ കുറിക്കുന്നു .


1968 ജൂലൈ 25-ന് മനുഷ്യജീവന്റെ മാഗ്നാകാര്‍ട്ട എന്നു വിശേഷിപ്പിക്കുന്ന 'മനുഷ്യജീവന്‍' സഭ പുറത്തുവിട്ടതു രഹസ്യമായിട്ടല്ല; പരസ്യമായിത്തന്നെ. എന്നിട്ടും ബഹുഭൂരിപക്ഷം വിശ്വാസികളും തങ്ങളുടെ പ്രഥമദൌത്യം മറന്നു. ജീവനേക്കാള്‍ കൂടുതലായി അവര്‍ ഭൌതിക വസ്തുക്കളെ നെഞ്ചിലേററി. അതു കണ്ടു കണ്ണീര്‍ പൊഴിച്ച സഭ 'മനുഷ്യജീവനോട്' കൂട്ടിച്ചേര്‍ത്ത് 'ജീവന്റെ സുവിശേഷവും' പിന്നീടു പരസ്യമായിത്തന്നെ നല്കി.

പണ്ട് എട്ടും പത്തും കുഞ്ഞുങ്ങള്‍ വയറെരിയുമ്പോഴും ഒരു പുതപ്പിനുള്ളില്‍ കെട്ടിപ്പിടിച്ച്, കിന്നാരം പറഞ്ഞ്, ആഹ്ളാദത്തോടെ കിടന്നുറങ്ങിയിരുന്നു.
പല ആഡംബരഭവനങ്ങളിലും ഭൌതികതയുടെ തവിട് തിന്നു തിന്നു സമയമെത്തുംമുമ്പേ കുട്ടിരാക്ഷസന്മാരായ ഒറ്റ പുത്രീപുത്രന്മാരുടെ ഭീഷണിക്കു മുമ്പില്‍ എന്തു ചെയ്യേണ്ടു എന്നറിയാതെ ആലിലപോലെ വിറയ്ക്കുകയാണ് ഇന്നു സൃഷ്ടികര്‍മം നടത്തിയവര്‍ (വായിക്കുക: മനോരമ പരമ്പര: "നമ്മുടെ കുട്ടികള്‍ നമ്മളറിയാതെ'').ദമ്പതികള്‍ ഇന്നും ഇണചേരുന്നുണ്ടല്ലോ. ഒരുപക്ഷേ, പഴയതിലും പതിന്മടങ്ങായി; എന്നാല്‍ കുട്ടികള്‍ ആവശ്യത്തിനു ജനിക്കുന്നില്ല. അതിനു നന്ദി പറയേണ്ടത് ആധുനിക ഹൈ-ടെക് വിദ്യയോടുതന്നെ.

കെ.സി.ബി.സി ഫാമി ലി കമ്മീഷന്‍...

കുട്ടികളെ കുറയ്‌ക്കുന്നതിന്‌ സഹായം നല്‌കുന്നതിന്‌ പകരം കുട്ടികളെ കൂടുതല്‍ സ്വീകരിക്കാനും വളര്‍ത്താനും ദമ്പതികള്‍ക്കു പ്രോത്സാഹനം നല്‌കുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും മക്കള്‍ എത്ര വേണമെന്നു തീരുമാനിക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്ക്‌ മാത്രമായിരിക്കണമെന്നും കെ.സി.ബി.സി ഫാമി ലി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. പി.ഒ.സി.യില്‍ നടന്ന കെ.സി.ബി.സി പ്രോ-ലൈഫ്‌ സമിതിയുടെ വാര്‍ഷികസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സന്താനങ്ങള്‍ സമ്പത്ത്‌ എന്ന ആശയം സമൂഹത്തില്‍ സജീവമാക്കാന്‍ മാനുഷിക മൂല്യങ്ങള്‍ക്ക്‌ വില കല്‌പിക്കുന്ന എല്ലാ വ്യ ക്തികളും പ്രസ്ഥാനങ്ങളും പരിശ്രമിക്കണം. ഒരു രാജ്യത്തിന്റെ ഏറ്റവും ഉറച്ചതും ഉത്തമവുമായ ശക്തി മനുഷ്യരാണെന്ന തിരിച്ചറിവ്‌ സഭയ്‌ക്കുണ്ട്‌. ഇടുക്കി രൂപതയുടെ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ്‌ ഫൗണ്ടേഷന്‍ മൂന്നാമത്തെ കുട്ടി മുതല്‍ പഠനത്തിനു ഫീസാനുകൂല്യം നല്‌കാനും നാലാമത്തെ കുട്ടിയുടെ പ്രസവച്ചിലവ്‌ പൂര്‍ണ്ണമായും വഹിക്കാനും അഞ്ചാമത്തെ കുട്ടിക്ക്‌ പ്രായപൂര്‍ത്തിയാകുന്നതുവരെ അയ്യായിരം രൂപ വീതം നല്‌കാനും തീരുമാനിച്ചിരിക്കുന്നു. ജീവന്റെ സമഗ്രപോഷണമാണ്‌ ലൈഫ്‌ ഫൗണ്ടേഷന്‍ ലക്ഷ്യം വയ്‌ക്കുന്നത്‌. സമാനമായ പദ്ധതികള്‍ ഇതിനോടകം പല രൂപതകളും സ്ഥാപനങ്ങളും സഭാസമൂഹങ്ങളും തുടങ്ങിക്കഴിഞ്ഞു. സഭയുടെ കീഴിലുള്ള ആശുപത്രികളും ആ ളുകളും വഴി ഇത്‌ നടപ്പാക്കുന്നു. ഇത്തരം പദ്ധതികള്‍ എല്ലാ രൂപതകളിലേ ക്കും വ്യാപിപ്പിക്കണം. ബിഷപ്‌ പറഞ്ഞു. 1990-നുശേഷം വിവാഹിതരാ യ കത്തോലിക്കാ ദമ്പതികളില്‍ നാലില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളുടെ സമ്മേളനം സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുവാന്‍ പ്രോ-ലൈഫ്‌ സമിതി തീരുമാനിച്ചു.

ഈ വിഷയത്തില്‍ കേരള കത്തോലിക്ക സഭയുടെ നിലപാടുകള്‍ അമേരിക്കന്‍ പത്രങ്ങളില്‍ തിരയേണ്ടതില്ല, നല്ല മലയാളത്തില്‍ ആര്‍ക്കും വായിക്കാന്‍ പാകത്തിന് ഓന്‍ ലൈനായി ലഭിക്കുന്ന കേരളത്തിലെ കത്തോലിക്ക പ്രസിദ്ധീകരങ്ങളിലൂടെ ഒന്ന് കന്നോടിച്ചാല്‍ മതിയാകും .


"കര്‍ത്താവിന്റെ ദാനമാണ്‌ മക്കള്‍, ഉദരഫലം ഒരു സമ്മാനവും"(സങ്കീര്‍ത്തനം)